Mala Ente Gramam - മാള എന്റെ ഗ്രാമം

  • Home
  • India
  • Mala
  • Mala Ente Gramam - മാള എന്റെ ഗ്രാമം

Mala Ente Gramam - മാള എന്റെ ഗ്രാമം ചെറു പട്ടണമായ മാളയിലെ വാർത്തകളും വിശേഷങ്ങളും ഫലിതങ്ങളുമെല്ലാം പങ്ക് വെക്കാൻ ഒരിടം

14/07/2020

നമ്മുടെ സ്വന്തം മാള 😍😍

സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണ്  വ്യാപാരികളെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. മാള വ്യാപാരി വ്യവസായി ഏ...
13/07/2020

സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണ് വ്യാപാരികളെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. മാള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കായി കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ ആരംഭിച്ച എന്റെ സമ്മാനം പദ്ധതിയിലേക്ക് വ്യപാരി വ്യവസായി എകോപന സമതി മാള യുണിറ്റ് നല്‍കിയ നാല് ടി വികള്‍ ഏറ്റുവാങ്ങി

13/07/2020

വാഹനത്തിൽ Ac ഇട്ടു യാത്രചെയ്യുമ്പോൾ തുമ്മൽ അനുഭവിക്കുന്നുണ്ടോ. കാരണം മറ്റൊന്നുമല്ല. വാഹനത്തിലെ പൊടിപടലങ്ങൾ ac വെന്റിലൂടെ വരുന്നതാണ്. സീറ്റിലും കാര്പെറ്റിലും അടങ്ങിയിരിക്കുന്ന പൊടിപടലങ്ങൾ നീക്കി വാഹനം Steam Washing (Sterilize )ചെയ്‌തു അണുവിമുക്തമാക്കാനും. വാഹനത്തിനുള്ളിലെ കറ നീക്കംചെയ്‌തു ഉൾവശത്തിന്റെ പുതുമ നിലനിർത്താനും Caggo Steam Car Washing ഉത്തരവാദിത്വത്തോടെയും മിതമായ നിരക്കിലും വർക്ക്‌ ചെയ്‌തു കൊടുക്കുന്നു. നിങ്ങൾ ഓഫിസിലോ വീട്ടിലോ എവിടെയുമവട്ടെ Caggo Steam wash നിങ്ങളുടെ അരികിലെത്തും..(മാള, കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിഞ്ഞാലക്കുട പരിസര പ്രദേശങ്ങളിൽ ലഭ്യമാണ് )

ബുക്കിങ് നു വിളിക്കു. 9809099999

എക്‌സ്‌പേർട്ടിന്റെ നേതൃത്വത്തിൽ 15 തരം കാർ കെയർ സർവ്വീസുകൾ വെറും 999 രൂപക്ക്.
Services includes:
1) Full exterior steam washing
2) Interior steam cleaning
3) Engine room cleaning
4) Deodorizing
5) Interior vacuum
6) Interior anti bacterial treatment
7) Dash board polish
8) Door panel polish
9) A/C vent sanitising
10) Double Layer Sterilization
11) Glass cleaning
12) Floor Mat wash
13) Tyre polish
14) Rings wax
15) Vehicle perfuming.

*Offer Valid till 30/07/2020
*Timing : 6.00 am to 6.00 pm
*For appointments, please call 98090 99999
*WhatsApp :https://wa.me/919809099999
*Valid for Hatch back and Sedan Cars
*Cannot be clubbed with any other promotional offers
For more details, visit www.caggo.in

Extra Addon Service:
- Seat Shampooing Rs 600/-
- Roof Shampooing: Rs 500/-
- WaterSpot Removal: Rs 1000/-
- Body Polishing: Rs 2000/-
- Pet Hair Removal Rs 300/-
- Headlight Restoration: Rs 700/-
T & C Apply

പുത്തന്‍ചിറയുടെ കിഴക്കന്‍ മേഖലയില്‍ പുതിയ വില്ലേജ് ഓഫിസ് വേണമെന്ന് ആവശ്യംപുത്തന്‍ചിറയുടെ കിഴക്കന്‍ മേഖലയില്‍ പുതിയ വില്ല...
10/07/2020

പുത്തന്‍ചിറയുടെ കിഴക്കന്‍ മേഖലയില്‍ പുതിയ വില്ലേജ് ഓഫിസ് വേണമെന്ന് ആവശ്യം

പുത്തന്‍ചിറയുടെ കിഴക്കന്‍ മേഖലയില്‍ പുതിയ വില്ലേജ് ഓഫീസിന് വേണ്ടി മുറവിളി ശക്തമാകുന്നു. മുകുന്ദപുരം താലൂക്കിലെ ഏറ്റവും വിസ്തൃതി കൂടിയ വില്ലേജാണ് പുത്തന്‍ചിറ വില്ലേജ്. സമീപത്തുള്ള മറ്റു ഗ്രാമപഞ്ചായത്തുകളിലൊക്കെ മൂന്നും നാലും വില്ലേജ് ഓഫീസുകളുള്ളപ്പോള്‍ 22.29 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുത്തന്‍ചിറ ഗ്രാമപഞ്ചായത്തില്‍ ഒരു വില്ലേജ് ഓഫീസ് മാത്രമാണുള്ളത്. കൂടാതെ വില്ലേജ് പരിഷ്‌കരണ കാലഘട്ടത്തിലുള്ള സ്റ്റാഫ് പാറ്റേണാണ് ഇവിടെ ഇപ്പോഴും തുടര്‍ന്നുവരുന്നത്. അതനുസരിച്ച് വില്ലേജ് ഓഫീസറടക്കം ആറ് ജീവനക്കാരാണുള്ളത്. നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫീസറുടെ ട്രാന്‍സ്ഫറിനെ തുടര്‍ന്ന് ജീവനക്കാരുടെ എണ്ണം അഞ്ചായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 50 ശതമാനം പേരെ ഓഫിസിലെത്തുന്നുള്ളൂ

മുന്‍ കാലങ്ങളില്‍ നിന്ന് വിത്യസ്തമായി വസ്തു സംബന്ധമായ സര്‍ട്ടിഫിക്കറ്റുകള്‍ കൂടാതെ മറ്റ് നിരവധി സര്‍ട്ടിഫിക്കറ്റുകളടക്കമുള്ള സേവനങ്ങളാണ് വില്ലേജോഫീസില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ദിനംപ്രതി ലഭിക്കേണ്ടത്. ഭൂ നികുതി അടക്കുന്നതൊഴിച്ച് മറ്റുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും ലഭ്യമാകുന്നുണ്ട്. 461 സര്‍വ്വേ നമ്പറുകളിലായി ആയിരത്തിലധികം വരുന്ന അതിന്റെ സബ്ഡിവിഷനുകളിലുമായി പതിനയ്യായിരത്തിലധികം തണ്ടപേരുകളിലുള്ളവരാണ് പുത്തന്‍ചിറ വില്ലേജില്‍ ഭൂനികുതി അടക്കാനുള്ളത്. അതുകൊണ്ടുതന്നെ കൊവിഡ് സാഹചര്യത്തില്‍ ഭൂനികുതിയും ഓണ്‍ലൈന്‍ വഴിയാക്കേണ്ടത് അത്യാവശ്യമാണ്.

പഴയ തിരുവിതാംകൂര്‍ സിസ്റ്റമാണ് ഇപ്പോഴും പുത്തന്‍ചിറ വില്ലേജില്‍ ഉള്ളത്. അതുകൊണ്ടുതന്നെ രേഖകള്‍ പലതും ലഭ്യമല്ല. ഈ സാഹചര്യത്തില്‍ പുത്തന്‍ചിറ വില്ലേജില്‍ റീ സര്‍വ്വേ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിക്കേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് വളരെ വേഗത്തില്‍ റീ സര്‍വ്വേ പൂര്‍ത്തികരിക്കാന്‍ സാധിക്കും. അതോടൊപ്പം പുത്തന്‍ചിറയുടെ കിഴക്കന്‍ മേഖലയില്‍ ഒരു പുതിയ വില്ലേജ് ഓഫീസ് എന്ന പൊതു സമൂഹത്തിന്റെ കാലങ്ങളായിട്ടുള്ള ആവശ്യം കൂടി അനുവദിക്കപ്പെട്ടാല്‍ മാത്രമാണ് ശാശ്വതമായ പരിഹാരം ആവുകയുള്ളൂ. ഈ വിഷയങ്ങള്‍ വളരെ പ്രാധാന്യത്തോടെ എം എല്‍ എയുടെയും റവന്യൂ വകുപ്പിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഗ്രാമപഞ്ചായത്ത് നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പ്രസിഡന്റ് വി എ നദീര്‍ പറഞ്ഞു.

https://www.thejasnews.com/latestnews/news-139083

09/07/2020

ഓണത്തിന്ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണം നടന്നു. അന്നമനട ഗ്രാമ പഞ്ചായത്ത് സ്റ്റെടിയത്തില്‍ നടന്ന മാള ബ്ലോക്ക് തല ഉദ്ഘാടനം അഡ്വവി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍ടെസ്സി ടൈറ്റസ് അധ്യക്ഷത വഹിച്ചു. അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ജി.എസ് സിന്ധുകുമാരി,പഞ്ചായത്ത് വൈസ് പ്രസിഡന്‍ടി.കെ.ഗോപി, കൃഷി ഓഫീസര്‍ എം.സി.രേഷ്മ മിനിത ബാബു, ബേബി പൌലോസ് എന്നിവര്‍ പങ്കെടുത്തു.

ഗ്രാമസൗന്ദര്യം....കുഴൂർ...© Nikhil Dayanandan
09/07/2020

ഗ്രാമസൗന്ദര്യം....കുഴൂർ...

© Nikhil Dayanandan

എംഎല്‍എ ഇടപെട്ടു; മാള സബ്ട്രഷറിയ്ക്കു മുന്നിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ 10 ലക്ഷം വകയിരുത്തിമാള സബ്ട്രഷറിക്ക് മുമ്പിലെ കെ...
08/07/2020

എംഎല്‍എ ഇടപെട്ടു; മാള സബ്ട്രഷറിയ്ക്കു മുന്നിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ 10 ലക്ഷം വകയിരുത്തി

മാള സബ്ട്രഷറിക്ക് മുമ്പിലെ കെ കെ റോഡില്‍ മഴവെള്ളം കെട്ടുന്നത് ഒഴിവാക്കാനായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം നല്‍കി ടെന്റര്‍ നടപടികള്‍ ആരംഭിച്ചു. എംഎല്‍എ, വി ആര്‍ സുനില്‍കുമാറിന്റെ ഇടപെടലോടെയാണ് വെള്ളക്കെട്ട് പ്രശ്‌നത്തിന് മോചനമായത്. ട്രഷറിയ്ക്കു മുന്നില്‍ കാന നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അന്നമനട ജില്ലാ പഞ്ചായത്ത് മെമ്പര്‍ക്ക് ട്രഷറി ഓഫീസര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ കെ കെ റോഡിന്റെ ടാറിംഗ് നടത്തുന്നതിനൊപ്പം ട്രഷറിക്ക് മുന്നിലെ റോഡില്‍ നിന്നും വെള്ളം ഒഴുകിപ്പോയിരുന്ന കാന കോണ്‍ക്രീറ്റിട്ട് മൂടുകയാണ് ജില്ലാ പഞ്ചായത്ത് ചെയ്തത്.

ഇതിനെതിരേ പൊതുപ്രവര്‍ത്തകനായ ഷാന്റി ജോസഫ് തട്ടകത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. പരാതിയില്‍ നടപടി വൈകിയതോടെ അദ്ദേഹം നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയും വിഷയം വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ യുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. എം എല്‍ എയാണ് വിഷയത്തില്‍ ഇടപെട്ട് അടിയന്തിരമായി വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാന്‍ അവശ്യപ്പെട്ടത്. തുടര്‍ന്നാണ് കോണ്‍ക്രീറ്റ് ഇട്ടു മൂടിയത് പൊളിച്ചുമാറ്റി കാന നിര്‍മിക്കാന്‍ 10 ലക്ഷം വകയിരുത്തി ടെന്‍ഡര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

പ്രളയ മുന്നൊരുക്കം:കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫൈബര്‍ ബോട്ടുകള്‍ എത്തികുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ആലമറ്റത്തേക്ക് പ്രളയ മുന്...
08/07/2020

പ്രളയ മുന്നൊരുക്കം:കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫൈബര്‍ ബോട്ടുകള്‍ എത്തി

കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ആലമറ്റത്തേക്ക് പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ഫൈബര്‍ ബോട്ടുകള്‍ എത്തി. ഫൈബര്‍ ബോട്ടുകള്‍ ലഭിക്കുന്നതിനായി സമര്‍പ്പിച്ച പദ്ധതിക്ക് സര്‍ക്കാരിന്റെ സംസ്ഥാന തല കോഡിനേഷന്‍ കമ്മറ്റി അംഗീകാരം നാളിതുവരെ നല്‍കാത്തതില്‍ പ്രതിക്ഷേധിച്ചാണ് കുഴുര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമായ ആലമറ്റത്തേക്ക് ഫൈബര്‍ ബോട്ടുകള്‍ നല്‍കിയത്. മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സണ്ണി കൂട്ടാലയാണ് ബോട്ട് നല്‍കിയത്. കെപിസിസി സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഒ ജെ ജനീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സാജന്‍ കൊടിയന്‍, സണ്ണി കൂട്ടാല, ബ്ലോക്ക് പ്രസിഡന്റ് പിഡി ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം നിര്‍മ്മല്‍ സി പാത്താടന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍ എസ് വിജയന്‍, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

അന്നമനടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചുഅന്നമനട ഗ്രാമപഞ്ചായത്തിലെ മലയാംകുന്നില്‍ പാലക്കല്‍ ജോണ്‍സന്‍ മകന്‍ റിന്റോ (24) വൈദ...
08/07/2020

അന്നമനടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

അന്നമനട ഗ്രാമപഞ്ചായത്തിലെ മലയാംകുന്നില്‍ പാലക്കല്‍ ജോണ്‍സന്‍ മകന്‍ റിന്റോ (24) വൈദ്യുതാഘാതമേറ്റ് മരിച്ചു. വീട്ടിലെ കുളത്തില്‍ മീന്‍ വളര്‍ത്തുന്നുണ്ട്. അതിലേക്ക് എയര്‍പമ്പിന് കണക്ഷന്‍ നല്‍കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഇന്നലെ വൈകീട്ട് 4.50 ഓടെയായിരുന്നു അപകടം. ഉടനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തും മുന്‍പേ മരണപ്പെട്ടു.

മൂന്ന് വര്‍ഷം മുമ്പ് ഒരു കൂട്ടുകാരനുമൊത്ത് ബൈക്കില്‍ ഭാരതം മുഴുവന്‍ സഞ്ചരിച്ചിരുന്നു. കരാട്ടേ അദ്ധ്യാപകനാണ്. അമ്മ റീന.

സഹോദരങ്ങള്‍ റിജോ, റെയ്‌ജോ

©Thejus news

കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് മാളയില്‍ പിടിയില്‍കേരളത്തിലെ ഇരുപതോളം പോലീസ് സ്റ്റേഷനുകളില്‍ കളവുകേസില്‍ ഉള്‍പ്പെട്ട...
08/07/2020

കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് മാളയില്‍ പിടിയില്‍
കേരളത്തിലെ ഇരുപതോളം പോലീസ് സ്റ്റേഷനുകളില്‍ കളവുകേസില്‍ ഉള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി ചുഴലി അഭിയെന്ന അഭിരാജ് (27) തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. തൃശൂര്‍ റൂറല്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മാള, ചാലക്കുടി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വിവിധ സ്ഥലങ്ങളില്‍ പകല്‍ വീട് കുത്തിത്തുറന്ന് ഇയാള്‍ മോഷണം നടത്തിയിരുന്നു. തുടര്‍ന്ന്‌ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി അന്വേഷണം നടത്തി വരികയായിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതാം തീയതി രാവിലെ മാള പള്ളിപ്പുറം സ്വദേശിയുടെ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് എട്ടു പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ വീട് കുത്തിത്തുറന്ന് രണ്ടു ലക്ഷം രൂപ കവര്‍ന്നെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. സ്‌കൂട്ടറിലെത്തി ആളില്ലാത്ത വീടുകള്‍ നിരീക്ഷിച്ചു പിന്‍വാതില്‍ കമ്പിപ്പാര കൊണ്ടു കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണവും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി.

Also Read: മാന്നാനത്ത് 16കാരനെ സുഹൃത്ത് കുത്തി വീഴ്ത്തി; ഏറ്റുമുട്ടല്‍ കഞ്ചാവിന്റെ ലഹരിയില്‍

കേരളത്തിലുടനീളം നിരവധി സ്റ്റേഷന്‍ പരിധികളില്‍ മോഷണ കേസുകളുള്ള ഇയാളെ ആലപ്പുഴ ജില്ലയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുന്നത്തുനാട്, ചോറ്റാനിക്കര, പുത്തന്‍കുരിശ്, മുളംതുരുത്തി, കുറുപ്പംപടി, കോലഞ്ചേരി, കുന്നിക്കോട്, അഞ്ചല്‍, കടയ്ക്കല്‍, വൈക്കം, ഏറ്റുമാനൂര്‍, തിരുവല്ല, ചെങ്ങന്നൂര്‍, പത്തനംതിട്ട, അരൂര്‍, മാള, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ മോഷണ കേസുകള്‍ നിലവിലുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ ഇയാള്‍ ഈ രീതിയില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Also Read: തൃശൂരില്‍ മിന്നല്‍ ചുഴലി; വ്യാപക നാശം: നൂറോളം വീടുകള്‍ തകര്‍ന്നു, കനത്ത കാറ്റില്‍ കണ്ടൈനര്‍ ലോറി മറിഞ്ഞു

മാളയില്‍ മുമ്പ് ഇരട്ട കൊലപാതകം നടന്ന സ്ഥലത്തിന്റെ ചുറ്റുപാടുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത് നാട്ടുകാരില്‍ ഭീതി വളര്‍ത്തി. അതും പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന്. പ്രതിയെ കുറിച്ച് ഒരു തെളിവും ഉണ്ടായിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അയല്‍പ്രദേശമായ കൊടുങ്ങല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലെ ആനാപ്പുഴയിലും സമാനമായ സംഭവത്തില്‍ രണ്ടു ലക്ഷം രൂപ നഷ്ടമായി. തുടര്‍ന്ന് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്നാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടുന്നതും പ്രതി പോലീസിന്റെ വലയിലാവുന്നതും.

സംസ്കാരത്തിനുശേഷം അണുനശീകരണം നടത്തിയില്ലെന്ന് പരാതിപൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചശേഷം സെമിത്തേരിയിലും ...
08/07/2020

സംസ്കാരത്തിനുശേഷം അണുനശീകരണം നടത്തിയില്ലെന്ന് പരാതി

പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചശേഷം സെമിത്തേരിയിലും പരിസരത്തും അണുനശീകരണം നടത്താമെന്ന ഉറപ്പ് പൊലീസും അഗ്നിരക്ഷാസേനയും പാലിച്ചില്ലെന്ന് ബന്ധുക്കളുടെ പരാതി. മുനമ്പം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ പൊയ്യ കമ്പനിപ്പടിയിൽ നെടുപറമ്പിൽ ജോസിന്റെ മകൻ പൗലോസിനെയാണ് (45) ഇന്നലെ മരിച്ചനിലയിൽ കണ്ടത്.

ഇദ്ദേഹത്തിന്റെ സംസ്‌കാരമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. മൃതദേഹം സംസ്കാരത്തിന് പൊയ്യ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ എത്തിച്ചപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ അടക്കാവൂവെന്ന് പള്ളി അധികൃതർ പറഞ്ഞു. അടക്കം ചെയ്ത ശേഷം അണുനശീകരണം നടത്തണമെന്ന ആവശ്യവും മുന്നോട്ടുവച്ചു.

അഗ്നിരക്ഷാസേനയെ വിവരം അറിയിച്ച് നടപടി സ്വീകരിക്കാമെന്ന് ഇൻസ്‌പെക്ടർ ഉറുപ്പുനൽകിയതായും ബന്ധുക്കൾ അറിയിച്ചു. എന്നാൽ ചെയ്തില്ലെന്നാണ് ആരോപണം. ബന്ധുക്കളും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്നാണ് ശുചീകരണം നടത്തിയത്. അഗ്നിരക്ഷാസേന ഇന്ന് രാവിലെയെത്തി ശുചീകരണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Address

Mala

Website

Alerts

Be the first to know and let us send you an email when Mala Ente Gramam - മാള എന്റെ ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share